ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നു

ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസങ്ങളില്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ വരവ് 13 ശതമാനം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. മൊത്തം 898,180 സന്ദര്‍ശകരാണ് ഈ കാലയളവില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. അധികം കാലതാമസമില്ലാതെ സന്ദര്‍ശിച്ച് മടങ്ങിവരാം എന്ന പ്രത്യേകതയാണ് ഇതിനുകാരണം.
ഇന്തോനേഷ്യയും ചൈനയും കഴിഞ്ഞാല്‍ സിംഗപ്പൂരിലെത്തുന്ന ഏറ്റവുമധികം സഞ്ചാരികള്‍ ഇന്ത്യയില്‍നിന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വര്‍ഷാവസാന ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങുന്നതിനിടെയാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് (എസ്ടിബി) കണക്കുകള്‍ പുറത്തുവിട്ടത്. വര്‍ഷാവസാന ആഘോഷത്തിന്റെ നാളുകളിൽ ഇന്ത്യയില്‍നിന്നും ധാരാളം സഞ്ചാരികള്‍ സിംഗപ്പൂരിലേക്ക് എത്തുമെന്നാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ആതിഥേയത്വം വഹിക്കാനും സിംഗപ്പൂര്‍ പദ്ധതിയിടുന്നുണ്ട്. നവംബര്‍ 1 ന് ആരംഭിച്ച് 2025 ജനുവരി 31 ന് അവസാനിക്കുന്ന മൂന്ന് മാസത്തെ ഫെസ്റ്റിവലില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കും സിംഗപ്പൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ധനരായ അല്ലെങ്കില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രത്യേക ട്രീറ്റുകള്‍ നല്‍കുമെന്ന് ഓര്‍ച്ചാര്‍ഡ് റോഡ് ബിസിനസ് അസോസിയേഷന്‍ ചെയര്‍മാന്‍ മാര്‍ക്ക് ഷാ പറഞ്ഞു.