സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ്; 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു

തൃശ്ശൂർ: സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന. കണക്കിൽപ്പെടാത്ത സ്വർണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.
75 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. തൃശ്ശൂരിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നു. ഇതുവരെ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു.