വിസ ഫീസ് കുത്തനെ ഉയർത്തി ന്യൂസീലൻഡ്

ന്യൂസീലൻഡ് എല്ലാ വിസ വിഭാഗങ്ങളിലും ഫീസ് വർധനവ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ജോലി, പഠനം, സന്ദർശനം എന്നിവയ്ക്ക് വിസ നൽകുന്ന ഇന്ത്യൻ അപേക്ഷകരെ മാറ്റം ബാധിക്കും.
വിസ അപേക്ഷകർക്ക് കൂടുതൽ സാമ്പത്തിക ബാധ്യത നൽകിക്കൊണ്ട് നികുതിദായകരിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്നതിലൂടെ സുസ്ഥിരമായ ഇമിഗ്രേഷൻ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക് സ്റ്റാൻഫോർഡ് വ്യക്തമാക്കി. പൊതു ഫണ്ടിംഗിനെ കുറയ്ക്കുന്നതിനായി ഈ മാറ്റങ്ങൾ രൂപപ്പെടുത്തിയതാണെന്നും, ഇത് അടുത്ത നാല് വർഷത്തിനുള്ളിൽ 563 മില്യൺ ഡോളറിലധികം വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥി വിസ ഫീസിലാണ് ഏറ്റവും വലിയ വർധനവ് സംഭവിക്കുന്നത്. ഫീസ് NZD 188ൽ നിന്ന് 300 ഡോളറായി ഉയരും. ടൂറിസ്റ്റ് വിസയ്ക്ക്, ഫീസ് 119 ഡോളറിൽ നിന്ന് 188 ഡോളറായി ഉയരുന്നതും ഈ സാമ്പത്തിക പുനഃക്രമീകരണത്തിന്റെ ഭാഗമാണ്.ഓസ്ട്രേലിയയുടെയും യുകെയുടെയും വിസ ഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ, ന്യൂസിലാൻഡിന്റെ വിസ ഫീസ് ഇപ്പോഴും കുറവാണെന്ന് സ്റ്റാൻഫോർഡ് അഭിപ്രായപ്പെട്ടു.
2023-ൽ, ഇന്ത്യൻ പൗരന്മാർക്ക് 115,008 വിസകൾ ന്യൂസിലാൻഡ് അംഗീകരിച്ചു. എന്നാൽ, ഇന്ത്യൻ അപേക്ഷകൾ നിരസിക്കുന്ന നിരക്ക് 28% ആയിരുന്നപ്പോൾ, പാകിസ്താന്റെ നിരക്ക് 71% ആയിരുന്നു.ഇതോടൊപ്പം, 2024 ഏപ്രിലിൽ വിദേശികൾക്ക് ജോലി ലഭിക്കാനുള്ള മാനദണ്ഡങ്ങളും ഉയർത്തി. ആംഗലഭാഷാ പ്രാവീണ്യം, പ്രവൃത്തി പരിചയം, നൈപുണ്യങ്ങളിലെ മിനിമം മാനദണ്ഡങ്ങൾ എന്നിവ ഇപ്പോൾ അനിവാര്യമാക്കുകയും, തൊഴിൽ വിസയിൽ ഏറ്റവും കൂടുതൽ താമസിക്കാവുന്ന കാലാവധി 5 വർഷത്തിൽ നിന്ന് 3 വർഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.