മൊബൈല്‍ കണക്റ്റിവിറ്റിയില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ച് ഇന്ത്യ

കഴിഞ്ഞ 10 വർഷത്തിനിടെ വോയ്സ് കോളുകളുടെ നിരക്ക് 95 ശതമാനവും, മൊബൈൽ ഡാറ്റ നിരക്ക് 97 ശതമാനവും കുറഞ്ഞുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഇന്ത്യ ഇന്നത്തെ സ്ഥിതിയിൽ വളർന്നു, ആത്മനിർഭരമായ രാഷ്ട്രമായി മാറി വികസിത രാജ്യങ്ങളിലേക്ക് കടക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ, 97 ശതമാനം നഗരങ്ങളും 80 ശതമാനം ജനങ്ങളുമടങ്ങുന്ന 5ജി നെറ്റ്വർക്ക് വ്യാപനത്തിൽ വിജയം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സർക്കാർ, 100 ദിവസത്തിനുള്ളിൽ 9,560 കണക്ഷനില്ലാത്ത ഗ്രാമങ്ങളിൽ മൊബൈൽ കണക്റ്റിവിറ്റി സജ്ജമാക്കിയെന്നും, പ്രധമന്ത്രിയുടെ മൂന്നാം കാലഘട്ടത്തിലെ ലക്ഷ്യം 27,648 ടവറുകൾ സ്ഥാപിക്കുന്നതാണെന്നും സിന്ധ്യ പറഞ്ഞു. ഇതിൽ 27 ശതമാനം ഇതിനകം പൂർത്തിയായി.
2025 പകുതിയോടെ ടെലികോം, മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാത്ത 36,721 ഗ്രാമങ്ങൾ ബന്ധിപ്പിക്കുമെന്നും 100 ശതമാനം കവറേജ് ഉറപ്പാക്കുമെന്നും സിന്ധ്യ അറിയിച്ചു. കൂടാതെ, 4ജി സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത ആറ് രാജ്യങ്ങളിൽ ഇന്ത്യ ഒന്നായി മാറിയതും, ഇത് രാജ്യത്തിന്റെ സ്വയംപര്യാപ്തതയിലേക്ക് വലിയ ചുവടുവയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വോയ്സ് കോളുകളുടെ താരിഫ് 51 പൈസയിൽ നിന്ന് 3 പൈസയായി കുറഞ്ഞു, 95 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1 ജിബി ഇന്റർനെറ്റ് ബാൻഡ്വിഡ്തിന്റെ നിരക്ക് 297 രൂപയിൽ നിന്ന് 8.7 രൂപയായി, 97 ശതമാനം കുറവാണ്.
3ജി മുതൽ 5ജി വരെ വളർന്ന ടെലികോം കമ്പനികൾ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ 4.26 ലക്ഷം കോടി രൂപയുടെ മൂല്യം നേടിയിട്ടുണ്ട്. ഇന്ത്യയിലെ 6ജി സാങ്കേതിക ഗവേഷണത്തിനായി 111 ഫണ്ടിംഗ് നിർദ്ദേശങ്ങൾ അംഗീകരിച്ചതായും സിന്ധ്യ വ്യക്തമാക്കി.